CPU താപനില തല്‍സമയം നിരീക്ഷിക്കാന്‍

ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ - പ്രത്യേകിച്ച് പ്രൊസ്സസ്സിങ്ങ് പവര്‍ കൂടിയ തരം പ്രൊസസ്സറുകള്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് CPU താപനിലയുടെ കണക്കില്‍ കവിഞ്ഞുള്ള വര്‍ദ്ധനവ്. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ഉപയോഗിക്കുന്ന സമയത്തും ദീര്‍ഘകാലാടിസ്ഥാനത്തിലും ദോഷകരമായി ബാധിക്കുന്നതാണ് CPU, Hard disk മുതലായവയുടെ ഉയര്‍ന്ന താപനില.

ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് തല്സമയം താപനില നിരീക്ഷിക്കാനുള്ള ലളിതമായ ഒരു വഴിയാണ് താഴെ പറയുന്നത്.

1. താഴെ പറയുന്ന കമാന്ഡ് ഉപയോഗിച്ച് സെന്‍സര്‍ ആപ്‌‌ലെറ്റ് ഇന്സ്റ്റാള്‍ ചെയ്യുക.
sudo apt-get install sensors-applet

2. അതിനു ശേഷം മെനു പാനലില്‍ എവിടെയെങ്കിലും ഒന്ന് റൈറ്റ് ക്ലിക് ചെയ്ത് 'Add to Panel' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ലിസ്റ്റില്‍ നിന്നും 'Hardware sensors monitor ' സെലക്ട് ചെയ്ത് add button അമര്‍ത്തുക.

3. റീലോഗിന്‍ ചെയ്യുക. CPU മുതലായവയുടെ താപനില ഇപ്പോള്‍ പാനലില്‍ കാണാന്‍ സാധിക്കും.

60 ഡിഗ്രീയിലും മുകളിലാണ് താപനില എങ്കില്‍ ലാപ്ടോപ്പിന്റെ സ്ഥാനം മാറ്റി വെയ്ക്ക്കു, റൂമില്‍ ഏസിയോ ഫാനോ മറ്റോ ഉണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കുക മുതലായവ താല്‍ക്കാലികം ആയി ഗുണം ചെയ്യും . സ്ഥിരമായി ഉയര്‍ന്ന താപനില കാണിക്കുന്നുണ്ടെങ്കില്‍ CPU fan ഒരു ടെക്നീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും .

2 comments:

  1. സുബിന്‍ said...

    If you want some stylish widgets, try screenlets. It do have sensor widgets.

  2. Sindhu Jose said...

    Thanks :)

Post Your Comment (പഴയ കമന്റ്‌ ഫോം?)

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.