Thursday, November 15, 2012

അയാളെന്ന പ്രേക്ഷകനും ലാല്‍ജോസും തമ്മില്‍ - അഥവാ കളങ്കങ്ങള്‍ പേറുന്ന സൈബര്‍ സിനിമാസ്വാദനങ്ങള്‍




നിഷ്കളങ്കതയെക്കുറിച്ചാണ് ലാല്‍ജോസ് സംസാരിക്കുന്നത്. പാപം  ചെയ്യാത്തവരുടേതായ  ഒരു ലോകത്തെ വിഭാവനം  ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും  ഉണ്ടായിരിക്കണം.  മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം   സൈബര്‍ ലോകത്തില്‍ ഇതിനോടകം  തന്നെ ആവശ്യത്തിനു ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം  ഉത്തരം  റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും   സമ്പൂര്‍ണവും  ആയി നല്‍കിയിട്ടുണ്ട്.  അതിനാല്‍ ലാല്‍ജോസിനു കൂടുതല്‍ മറുപടി എഴുതാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പകരം  പ്രശ്നം, അങ്ങനെയൊന്നുണ്ടെങ്കില്‍, അത് എവിടെ നിന്നുല്‍ഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ചിന്ത.

അതിനായി അധികാരം  സൃഷ്ടിക്കുന്ന സാമൂഹ്യപരിസരത്തെ മുന്‍നിര്‍ത്തി വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. സിനിമ നിര്‍മ്മിക്കുന്നയാളും  അതാസ്വദിക്കുന്നയാളും  തമ്മിലൊരു പ്രശ്നം (conflict ) നിലനില്‍ക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് ഘടകങ്ങള്‍ക്കിടയില്‍ ഏതു തരത്തില്‍ ഉരുവാകുന്നു?

വ്യക്തികളോ ആശയങ്ങളോ സമൂഹമോ സെക്ടുകളോ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികാര കേന്ദ്രീകരണങ്ങളെക്കുറിച്ച്  ഫൂക്കോയെ, ഗ്രാംഷിയെപ്പോലെ ഉള്ളവര്‍ ഏറെ ഗഹനമായി മുന്നേ തന്ന പറഞ്ഞിരിക്കുന്നു.  ഏറ്റവുമടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവില്‍ , വിജയ് നാഗസ്വാമി തന്റെ പംക്തിയില്‍ ഈ വിഷയം  കൈകാര്യം  ചെയ്യുന്നതില്‍ നിന്നും  ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു.


"Looking around, one can see that in most dyadic relationships (those involving two people), there is the tacit, often explicit, assumption, that one of the two has a casting vote. Whether between parent and child, man and woman, boss and subordinate, teacher and student, sibling and sibling, friend and friend or service provider and service recipient, most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. The most serene relationships are those in which the power structure is accepted unquestioningly by both partners in the dyad, and both can therefore be relatively true to their respective selves and each other within the framework of this acceptance."

നമ്മുടെ രാജ്യത്തെ മാത്രം  ഉദാഹരണമായി എടുത്താല്‍, ചില സവിശേഷ ബന്ധങ്ങളില്‍ , ഒരാളുടെ മേല്‍ക്കോയ്മയെ ചോദ്യം  ചെയ്യാനാവാത്ത വിധം  സമൂഹം  അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്  ഗുരു എപ്പോഴും  ശരിയാണ് (ഗുരു-ശിഷ്യ). അച്ചനമ്മമാര്‍ എപ്പോഴും  ശരിയാണ് (മാതാപിതാക്കള്‍ - കുട്ടികള്). പ്രായത്തില്‍ മൂത്തയാള്‍ എപ്പോഴും  ശരിയാണ് ( മുതിര്‍ന്നവര്‍ - ചെറുപ്പക്കാര്‍).

നിലവിലെ  സിനിമാപ്രവര്‍ത്തകരും  പ്രേക്ഷകരും  തമ്മില്‍, അധികാരം  കൃത്യമായും  നിര്‍വചിക്കപ്പെട്ട ദ്വന്ദസ്വഭാവമുള്ള ഒരു ബന്ധത്തെ ലാല്‍ജോസ്  ഇത്തരത്തില്‍ മനസില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്.

വിജയ് നാഗസ്വാമിയുടെ ഉദ്ധരിണിയിലെ ഈ ഭാഗം  ശ്രദ്ധിക്കുക.

"most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. "

 താന്‍ മനസില്‍ കൊണ്ടുനടക്കുന്ന അധികാരസങ്കല്‍പത്തിനു ഒരു വെല്ലുവിളി നേരിടുന്നതായി ലാല്‍ജോസ്  കരുതുന്നുണ്ടാകണം.  സൈബര്‍സ്പേസാണ് അതിനു പ്രധാനകാരണമായി ലാല്‍ജോസ് കണ്ടെത്തിയിരിക്കുന്നത്.   അതെന്തുകൊണ്ടാകും?

ഒന്നു കൂടെ ദ ഹിന്ദുവിലേക്ക് തിരിച്ച് പോകാ. കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച Crime and punishment in cyber world എന്ന പുസ്തകനിരൂപണത്തില്‍ നിന്നും 

In the network society, the Internet-connected world that sociologist Manuel Castells explores in his writings, people exchange millions of messages in real time. They live in an age of ‘mass self-communication’, and governments are at a disadvantage because people ignore authority and create meanings about their world with a sense of independence. “Mass self-communication provides the technological platform for the construction of the autonomy of the social actor, be it individual or collective, vis-à-vis the institutions of society,” Professor Castells, author of The Internet Galaxy, said recently in the aftermath of the uprising against authoritarian governments and unjust economic policies in many countries.

വ്യവസ്ഥാപിത സിനിമവ്യവസായം , പ്രേക്ഷകന്‍,  നിലവിലെ അധികാരഘടന,  സൈബറിടങ്ങളിലെ 'സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം' എന്നിവ ചേര്‍ത്ത് വായിച്ചാല്‍ ലാല്‍ജോസിന്റെ അസംതൃപ്തിയുടെ മൂലകാരണം   കണ്ടെത്താന്‍ സാധിക്കുന്നതേയുള്ളൂ.

ലാല്‍ജോസിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കാം. 

ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല.

കോപ്പിയടിക്കുന്നോ എന്നതല്ല, അത് പ്രേക്ഷകന്‍ അറിയാന്‍ പാടില്ല എന്നാതാണ് ലാല്‍ജോസിന്റെ നിര്‍ബന്ധങ്ങളിലൊന്നു. അറിവില്ലാത്ത ഒരു പ്രേക്ഷകനെ, അഥവാ അറിവില്ലായ്മയിലൂടെ  അധികാരത്തെ അഡ്രസ് ചെയ്യാന്‍ പ്രാപ്തനല്ലാത്ത ഒരു പ്രേക്ഷകനെ ലാല്‍ജോസ് എല്ലാക്കാലത്തേക്കും  ആഗ്രഹിക്കുകയാണ്.  ആഗ്രഹങ്ങള്‍ക്ക് അല്ലെങ്കിലും  പരിധികള്‍ ഇല്ലല്ലോ.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.